Discover Thyself

  

നിങ്ങൾ ആരാണെന്ന്‌ ചോദിച്ചാൽ – ആരെന്നാണ്‌ നിങ്ങൾ ഉത്തരം പറയുക ?

 

ആദ്യം നിങ്ങൾ നിങ്ങളുടെ പേരു പറഞ്ഞേക്കും. അല്ലെങ്കിൽ, ഔദ്യോഗികമോ അനൗദ്യോഗികമോ ആയ നിങ്ങളുടെ ജോലിയോടു ചേർത്ത്‌ ഡോക്ടറെന്നൊ, അദ്ധ്യാപകനെന്നൊ, കർഷകനെന്നൊ ഒക്കെ പറയും. അതുമലെങ്കിൽ ഇന്നെയാളുടെ മകൻ-മകൾ; അച്ഛൻ-അമ്മ; ഭാര്യ-ഭർത്താവ്‌. ഇതൊന്നുമലെങ്കിൽ, ദേശത്തോടും ജാതിയോടും മതത്തോടും വർണ്ണത്തോടും വർഗ്ഗത്തോടും പ്രസ്ഥാനത്തോടും ആൾദൈവത്തോടുമൊക്കെ ചേർത്തുവെച്ചു പറയും. ചിലപ്പോൾ ബ്രഹ്മചാരിയെന്നൊ, ഗൃഹസ്ഥനെന്നൊ, വാനപ്രസ്ഥനെന്നൊ സന്ന്യാസിയെന്നൊ പറഞ്ഞെക്കാം.

ഇങ്ങനെ ഒരോന്നുമായി ചേർന്നുപറയുമ്പോൾ നിങ്ങൾക്കെങ്ങനെ നിങ്ങളെ സമഗ്രമായി അവതരിപ്പിക്കാനാകും? ഇല്ലെന്നായിരിക്കും, ഇപ്പോൾ നിങ്ങൾ പറയുക.

 

അപ്പോൾ വീണ്ടും ചോദ്യം വരുന്നു: അപ്പോൾ നിങ്ങൾ ആരാണ്‌ ?

 

‘ഞാൻ’ – ഉടനെ ഇതാകും മറുപടി.

 

ഞാൻ – ഈ ഞാൻ ആരാണ്‌ ? ഈയൊരു അന്വേഷണം – ഞാൻ എന്നിലേക്കുളള അന്വേഷണം ആരംഭിക്കുന്നത്‌ അപ്പോഴാണ്‌.

എന്നിലെ എന്നെ തേടിയുള്ള എന്റെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും ബുദ്ധിയുടെയും – ഇന്ദ്രിയദേവതകളുടെയും അന്വേഷണങ്ങൾ; അന്വേഷണങ്ങളുടെ പല വഴികൾ. ഭാരതീയദർശനങ്ങളത്രയും, ഈ അന്വേഷണങ്ങളുടെയും കണ്ടെത്തലിന്റെയും അതിന്റെ അനുഭൂതികളുടെയും അതിലൂടെയുള്ള മോക്ഷത്തിന്റെയും ശാസ്ത്രങ്ങളാണ്‌.

ഭാരതീയമായ ശ്രുതികളുടെയും സ്മൃതികളുടെയും – ആയുർവ്വേദശാസ്ത്രത്തിന്റെയും യോഗസൂത്രത്തിന്റെയുമൊക്കെ തനതും ശുദ്ധവുമായ പഠനം – വ്യക്തിതാല്പര്യങ്ങളും പ്രസ്ഥാനതാല്പര്യങ്ങളും നിഗൂഢലക്ഷ്യങ്ങളുമില്ലാതെ അതിനെ പഠിപ്പിച്ചുവരുന്ന ആചാര്യൻ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്‌; അദ്ദേഹത്തിന്റെ പഠനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും സമാഹാരമാണ്‌ – ‘ആത്മീയ ദൃശ്യ മാസിക’.

ഭാരതീയ ദർശനങ്ങളുടെ ശാസ്ത്രിയതയും അതിന്റെ അനുഭൂതിവിശേഷങ്ങളെയും ആചാര്യൻ ഹൃദയപൂർവ്വം പ്രകാശിപ്പിക്കുന്നു. ഒപ്പം, അതിനോടുചേർന്നുള്ള അശാസ്ത്രിയതകളെയും അന്ധവിശ്വാസങ്ങളെയും കച്ചവടതാല്പര്യങ്ങളെയും നിഗൂഢവാദങ്ങളെയും ആൾദൈവങ്ങളെയും കാരുണ്യലേശമില്ലാതെ തുറന്നുകാട്ടുകയും ചെയ്യുന്നതാണു – അദ്വൈതജ്ഞാനത്തിന്റെ ഈ പഠനവഴി.

[ Full Text - Source: October 2013 issue]       പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട്‌ കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന്‌ വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്‌ സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത്‌ ജനിതകത്തിന്റെ സ്മരണകൊണ്ട്‌ ഉണരുമ്പോഴാണ്‌, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്‌. എന്നാൽ … Continue reading
Posted: October 1, 2013, 4:05 am
[ Full Text - Source: August 2013 issue] നാം `ശ്രീമദ് ഭഗവദ് ഗീത`യെക്കുറിച്ച് പഠിക്കുകയാണ്.  ശ്രീമദ് ഭഗവദ് ഗീത മഹാഭാരതാ ന്തർഗതമാണ്. ഭാരതീയ ചിന്ത, ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഭഗവാൻ വ്യാസനോടാണ്. വേദങ്ങളെ വ്യസിക്കുകയും ബ്രഹ്മസൂത്രം രചിക്കുകയും മഹാഭാരതം ന മുക്കു നൽകുകയും പുരാണങ്ങൾ പതിനെട്ടും ഭാരതീയ സംസ്കൃതിക്കുവേണ്ടി നൽകുകയുംചെയ്ത ആ പ്രാതസ്മരണീയനായ … Continue reading
Posted: August 1, 2013, 9:46 am
[ Full Text - Source: August 2013 issue] ആയുർവേദ ശാസ്ത്രത്തിന്റെ അതിഗഹനതയും ഉദാരതയും ഒന്നിച്ചുസമ്മേളിക്കുന്ന, അതിന്റെ പ്രായോഗികതയുടെ ലോകത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആയുർവേദത്തിന്റെ ഏറ്റവും ഉദാരമായ വാക്കാണ് പ്രഭാവം- ഈ വാ ക്കിനെ നിത്യോപയോഗത്തിലൂടെ ഇത്രയും വളർത്തിയെടുത്തത് ശാസ്ത്രസാങ്കേതിക വിദ്യയുടെ തലതൊട്ടുപ്പന്മാർ ആരുമല്ല; ഭാരതത്തിലെ സാധാരണക്കാരാണ്; അമ്മമാരാണ്. അരിഷ്ടങ്ങൾ, ആസവങ്ങൾ, ഘൃതങ്ങൾ, കഷായങ്ങൾ, … Continue reading
Posted: August 1, 2013, 8:25 am
[ Full Text - Source: July 2013 issue]         സൃഷ്ടികൾ രണ്ടുണ്ട്‌- മണ്ണ്‌ പ്രപഞ്ച സൃഷ്ടിയാണെങ്കിൽ മണ്ണുകൊണ്ട്‌ കലമുണ്ടാക്കുന്നത്‌ ജീവസൃഷ്ടിയാണ്‌. മകൻ എങ്ങനെ വളരണമെന്ന്‌ അച്ഛനും അമ്മയും ഇച്ഛിക്കുക; തന്റെ പാരമ്പര്യത്തിൽ ഡോക്ടർന്മാരേയുള്ളൂവെന്നിരിക്കെ, മകൻ എഞ്ചിനീയറായാൽ യാതെരു ഫലവുമില്ലെന്ന്‌ വിശ്വസിക്കുമ്പോൾ, മകനെ ഡോക്ടറാക്കാൻ മാതാപിതാക്കൾ നിർബ്ബന്ധിക്കും. ഇങ്ങനെ മകന്റെ ഭാവിയെക്കുറിച്ച്‌ … Continue reading
Posted: July 8, 2013, 7:32 am
[ Full Text - Source: July 2013 issue]        ജീവസർഗ്ഗമെന്നു പറഞ്ഞാൽ, ഒരു സ്ത്രീയിൽ പുരുഷനും സ്ത്രീയുമുണ്ടെന്നു പറയുമ്പോൾ അത്‌ അനന്തകോടിയാണെന്ന്‌ മനസ്സിലാക്കണം. അതുപോലെ ഒരു പുരുഷനിലുള്ളത്‌ അനന്തകോടി സ്ത്രീയും പുരുഷനുമാണ്‌. ജീവസർഗ്ഗത്തെ കുറച്ചുകൂടി വ്യക്തമാക്കാൻ ഒരു കഥപറയാം; മുനി വസിഷ്ഠൻ ശ്രീരാമന്‌ പറഞ്ഞുകൊടുക്കുന്ന കഥയാണിത്‌. ജീവടൻ എന്നൊരു സന്യാസി. … Continue reading
Posted: July 1, 2013, 8:24 am
[ Full Text - Source: June 2013 issue]           ഒരാശയം നമ്മളിൽനിന്നും പൊട്ടിവരുന്നു. അത്‌ ബുദ്ധിയിൽ; മനസ്സിൽ; ശരീരത്തിൽ എങ്ങിനെയൊക്കെ പ്രകടമാകുന്നു? ആ ആശയത്തിനനുസരിച്ച്‌  ഒരു ശരീരഭാഷതന്നെ രൂപപ്പെട്ടുവരുന്നു. എന്നാൽ അതിനോടുള്ള ആശയപരമായ അടുപ്പം നിലനിർത്തുമ്പോഴും ഭ്രംശംവന്ന ബുദ്ധി അന്തഃ സംഘർഷം നേരിട്ടുകൊണ്ടിരിക്കും; അനേകവിധത്തിൽ- ഒരു വിധത്തിൽ മാത്രമല്ല. ഏറ്റവും ശാന്തമായി അല്ലെങ്കിൽ … Continue reading
Posted: June 2, 2013, 10:38 am
[ Full Text - Source: May 2013 issue] ആശയത്തിന്‌ മൂന്ന്‌ തലങ്ങളുണ്ട്‌.  എന്റെ ഭാര്യ; എന്നെ സ്നേഹിച്ചവൾ; കോളേജിൽ പഠിക്കുന്ന കാലത്ത്‌ അവളിലേക്ക്‌ എന്നെ ആകർഷിച്ചത്‌, ഒരാശ യത്തിന്റെ ചലനമാണ്‌.  അവളുടെ ലജ്ജ- തന്നോട്‌ സംസാരിക്കുമ്പോൾ ല ജ്ജയോടെ കാൽവിരൽകൊണ്ട്‌ നിലത്തെഴുതിയതും  അവളിലെ ആ ലജ്ജ യും വികാരങ്ങളുമാണ്‌ അവളിലേക്ക്‌ എന്നെ ആകർഷിച്ചത്‌.  … Continue reading
Posted: April 29, 2013, 12:45 pm
[ Full Text - Source: May 2013 issue]            മനുഷ്യരിൽ അധികവും സംഗരതന്മാരാണ്‌ അല്ലെങ്കിൽ ഭോഗരതന്മാരാ ണ്‌- സംഗരതന്മാരുടെയും ഭോഗരതന്മാരുടെയും ജീവിതം യോഗഭൂമികയിൽ വളരെ അകലെയാണ്‌. ഇവരാണ്‌ മറ്റുള്ളവർക്ക്‌ അളക്കാൻ നിന്നുകൊടുക്കു ന്നത്‌; അല്ലാത്തവർ നിന്നുകൊടുക്കില്ല. എന്റെ ശരീരത്തെ; ഇന്ദ്രിയങ്ങളെ; മനസ്സിനെ; ബുദ്ധിയെയാണ്‌ ഞാൻ രതിയുള്ളതായി കാണുന്നത്‌; … Continue reading
Posted: April 29, 2013, 12:36 pm
[ Full Text - Source: March 2013 issue ] വിഹഗമമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗമാണ്‌ ഉപാസനയുടെ മറ്റൊരു സാ മ്പ്രദായിക മാർഗ്ഗം. വിഹഗമമാർഗ്ഗം- അതിനെ പക്ഷി പറന്നുപോകുന്നതുപോ ലെ എന്ന അർത്ഥത്തിലാണ്‌ പറയുന്നത്‌. ഈ മാർഗ്ഗത്തിൽ ചെയ്യുന്നത്‌ യഥാ ർത്ഥത്തിൽ, തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അർത്ഥജ്ഞാനം നേടുക യാണ്‌. ഗുരു ശിഷ്യന്‌ ഉപദേശിക്കുന്ന ഉപദേശകവാക്യമാണ്‌ തത്ത്വമസി. … Continue reading
Posted: March 1, 2013, 7:12 am
[ Full Text - Source: February 2013 issue ] ഉപാസനയുടെ രണ്ടുവഴികൾ പൗരാണികകാലം മുതൽ ഭാരതീയ ചിന്ത യിൽ നിലനിന്നുപോരുന്നുണ്ട്‌. ഒന്ന്‌, പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം. രണ്ട്‌, വിഹഗമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗം- പാരമ്പര്യത്തിലെ സാമ്പ്രദായിക മാർഗ്ഗങ്ങളാണിവ രണ്ടും. പിപീലികമാർഗ്ഗം- എറുമ്പ്‌ എപ്രകാരമാണോ ഓരോ മൺതരി പെറുക്കി ക്കൊണ്ടുവന്ന്‌: പുറത്തേയ്ക്കു തള്ളിത്തള്ളിക്കൊണ്ടുവന്ന്‌ വലിയൊരു … Continue reading
Posted: February 1, 2013, 10:13 am

 

More posts @ Atmeeya Drishya Masika  blog

 

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>